നിലാവ് പെയ്യുന്ന വഴികളിലൂടെ
അദ്ധ്യായം – മൂന്ന്
രാജേന്ദ്രൻ വല്യച്ചതെപ്പറ്റിയുള്ള കഥകളെല്ലാം എൻ്റെ മനസ്സിൽ അദ്ദേഹത്തിന് ചാർത്തി തന്നത് ഒരു സ്നേഹം നിറഞ്ഞ ധിക്കാരിയുടെ പരിവേഷമായിരുന്നു. തീക്ഷ്ണമായ കണ്ണുകളുടെ കോണിൽ സ്നേഹം ഒളിപ്പിച്ച ധിക്കാരി.
എനിക്ക് കുറെക്കാലം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വൃഥാ മോഹിച്ചു പോകുന്നു …..
അച്ഛനമ്മമാരുടെ ശിക്ഷണക്കുറവു കൊണ്ടോ എന്തോ ധിക്കാരിയായവൻ’, സ്കൂൾ കാലഘട്ടത്തിൽ അവൻ ഒരിക്കലും അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നില്ല’ മറിച്ച് കണ്ണിലെ കരടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സംഭവബഹുലമായി അവസാനിപ്പിച്ച് വഴക്ക്, മദ്യപാനം, തുടങ്ങിയ കലാപരിപാടികളുമായി മുന്നേറുന്നതിനിടയിൽ ചില രാഷ്ട്രീയക്കാരുമായി ഒന്ന് കോർക്കാനിടയായി. അത് ചെന്നവസാനിച്ചത് രാജേന്ദ്രൻ്റെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള യാത്രയിലായിരുന്നു
കുത്തഴിഞ്ഞ ജീവിതത്തിന് യാതൊരു നിയന്ത്രണവുമില്ല എന്ന് വീട്ടുകാർക്ക് മനസ്സിലായിത്തുടങ്ങി.
ആ സമയത്ത് നാട്ടിൽ ആൺമക്കളെ ആരെയെങ്കിലും കൊണ്ട് വിവാഹം ചെയ്യിക്കാൻ പങ്കജാക്ഷിയമ്മ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയായിരുന്നു.
രാജേന്ദ്രൻ്റെ ഇമേജ് ഒരു നല്ല കുടുംബത്തിൽ നിന്ന് ഒരു ബാന്ധവം ലഭിക്കാൻ അനുയോജ്യമല്ലാതിരുന്നതിനാൽ ഇളയവനായ രവീന്ദ്രനു വേണ്ടി വിവാഹമാലോചിക്കാൻ തീരുമാനിച്ചു’
ചേട്ടൻ അവിവാഹിതനായിരിക്കേ അനിയൻ വിവാഹം കഴിക്കുന്നതിലെ അനൗചിത്യം തൽക്കാലം രാജേന്ദ്രൻ വിവാഹക്കാര്യം അറിയേണ്ട എന്ന തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിച്ചു.
I
മകൻ്റെ വിവാഹത്തിലൂടെ പങ്കജാക്ഷിയമ്മയ്ക്ക് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. അടുക്കള ജോലികളിൽ തന്നെ സഹായിക്കാൻ ഒരു പെണ്ണ വേണം. അതിന് 100 % അനുയോജ്യയായിരുന്നു രവീന്ദ്രൻ്റെ കൈ പിടിച്ച് കുന്നത്തറയിലെ മരുമകളായി എത്തിയ ഞക്കനാൽ ചെക്കാട്ട് കുടുംബത്തിലെ ശാന്തമ്മ കുറച്ച് നാൾക്കകം തന്നെ പക്ഷെ അനിയൻ്റെ വിവാഹ വിവരം മറ്റ് വഴികളിലൂടെ രാജേന്ദ്രൻ അറിയാനിടയായി. തൻ്റെ വീട്ടുകാർ അനിയൻ്റെ വിവാഹം തന്നിൽ നിന്ന് മറച്ചു വെച്ചത് രാജേന്ദ്രൻ്റെ മനസ്സിൽ ഒരു നീറ്റലായി അവശേഷിച്ചു’
ഇത് മദ്യപാനം പൂർവ്വാധികം ശക്തിയായി തുടരുന്നതിന് രാജേന്ദ്രൻ ഒരു കാരണമാക്കി.
തുടർച്ചയായ മദ്യപാനവും ചിട്ടയില്ലാത്ത ജീവിതവും രാജേന്ദ്രനെ ഒരു കരൾ രോഗിയാക്കി മാറ്റി
ആൻഡമാനിലെ ചികിത്സയൊന്നും ആ രോഗത്തെ പിടിച്ചു നിർത്താൻ പര്യാപ്തമായിരുന്നില്ല
ഇളയവനായ ചന്ദ്രൻ പോയി കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു
അപ്പോഴേക്കും രവീന്ദ്രൻ ശാന്തമ്മ ദമ്പതികളുടെ അരുമ മകളായി ഞാൻ പിറവിയെടുത്തിരുന്നു.
തന്നോട് പറയാതെ കല്യാണം നടത്തിയതിൽ നീരസം ഉണ്ടായിരുന്നെങ്കിലും എന്നോടോ അമ്മച്ചിയോടോ അദ്ദേഹം ആ നീരസം കാണിച്ചതേയില്ല.
മറിച്ച് എന്നോട് വലിയ വാൽസല്യമായിരുന്നു. കുന്നത്തറ വീട്ടിൽ കിഴക്കുഭാഗത്ത് ഒരു വലിയ ആഞ്ഞിലി ഉണ്ടായിരുന്നു. അതിൻ്റെ ചുവട്ടിലെ പഞ്ചാര മണലിൽ ആഞ്ഞിലി ചക്കകളും ആഞ്ഞിലിക്കുരുക്കളും വീണു കിടക്കുമായിരുന്നു. ആ ആഞ്ഞിലിയുടെ ചുവട്ടിൽ ഒരു റോസ് ടർക്കി ടൗവ്വൽ തോളത്തിട്ടു കൊണ്ട് എന്നെ എടുത്തു നടക്കുന്ന രാജേന്ദ്രൻ വല്യച്ഛൻ്റെ രൂപം അവ്യക്തമായി എൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു കാണുന്നു
രാജേന്ദ്രൻ വല്യച്ചാച്ചനെ മേപ്പള്ളി: കുറ്റിയിലെ ആശുപത്രിയിലാണ് ചികിത്സയ്ക്കായി കൊണ്ടു പോയത്.കരൾ രോഗമായിരുന്നു. ഒരു ചികിത്സയ്ക്കും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. അത്രയ്ക്ക് രോഗം ശരീരത്തെ കീഴ്പ്പെടുത്തിയിരുന്നു
എല്ലാ പ്രതീക്ഷയ മറ്റ്രാജേന്ദ്രൻ്റെ മൃതദേഹവുമായി അനുജൻ രവീന്ദ്രൻ കുന്നത്തറയിൽ വീട്ടിൽ വന്നു കയറുമ്പോൾ മാധവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
“
നീ എൻ്റെ മകനെ കൊന്നു കൊണ്ടുവന്നു അല്ലേടാ ” മകൻ്റെ അസുഖം എന്തായിരുന്നു എന്ന് ശരിയായി മനസ്സിലാക്കാതെ പോലും ചോദിച്ച ആ ചോദ്യം രവീന്ദ്രൻ്റെ കരൾ പിളർക്കുന്നതായിരുന്നു
